Thursday, March 25, 2010

നാഗമല ഭാഗം ആറു

ഇപ്പൊ ദിനേശന്‍റെ ഭാവം കണ്ടാല്‍ ഹിമാലയം കയറി തിരിച്ചു വന്ന പോലുണ്ട് അവന്‍ ശക്തി ആയി കിതക്കുന്നുമുണ്ട്


"എന്താ അത് ?" ഞങ്ങള്‍ എല്ലാവരും ഒറ്റ ശ്വാസത്തില്‍ ചോദിച്ചു

" പറഞ്ഞാല്‍ എനിക്ക് എന്ത് തരും ?"

" നിനക്ക് ഒരു ആന മുട്ട പുഴുങ്ങി തരും ഒന്നെളുപ്പം പറയടാ" മധു അവനു പറ്റിയ ഉത്തരം തന്നെ കൊടുത്തു

ഞങ്ങള്‍ എല്ലാവരും തന്നെ അക്ഷമരാണ് അപ്പോഴാ അവന്‍റെ ഒരു ചോദ്യം

"വാസ്തു പുരുഷന്‍" അല്പം നാടകീയമായി ദിനേശന്‍ പറഞ്ഞു

"അതാരാ വാസ്തു പുരുഷന്‍?" ഫൈസല്‍ ചോദിച്ചു

"ഞാനും കേട്ടിട്ടുണ്ട് അത് വാസ്തു ശാസ്ത്ര പ്രകാരം ഒരു പ്ലോട്ടില്‍ ഒരു പുരുഷന്‍ കിടക്കുന്നതയാണ് സങ്കല്‍പം വാസ്തു പുരുഷന്റെ തല വടക്ക് കിഴാക്ക് മൂലയിലും പാദങ്ങള്‍ തെക്ക്‌ പടിഞ്ഞാറ് മൂലയിലും ആണ് ഉള്ളത് ഇത് ഞാന്‍ പാടെ മറന്നു പോയി " മധു പറഞ്ഞു

"നിനക്കിതെങ്ങനെ കിട്ടി?" ഞാന്‍ ചോദിച്ചു

"കുറ്റിക്കാരന്‍ നാരായണ പണിക്കര്‍ പറഞ്ഞതാ എന്റെ അയല്‍വക്കത്ത് ഇന്നലെ ഒരു കിണറിന്റെ കുറ്റി അടിക്കല്‍ ഉണ്ടായിരുന്നു അപ്പൊ ഞാന്‍ വെറുതെ ചോദിച്ചു നോക്കിയതാ പിന്നെ ഇതും വരച്ചു തന്നു " ഒരു പേപ്പര്‍ കാണിച്ചു കൊണ്ട് ദിനേശന്‍ പറഞ്ഞു

ഞങ്ങള്‍ എല്ലാവരും പേപ്പറില്‍ നോക്കി അതില്‍ വാസ്തു പുരുഷന്റെ സ്ഥാനവും മറ്റുള്ള വിവരങ്ങളും രേഖപെടുത്തിയിട്ടുണ്ടായിരുന്നു

"അപ്പൊ ഇനി എന്താ പ്ലാന്‍?" ബിജു ചോദിച്ചു

"ഇനി നാഗമലയിലേക്ക്‌ " ഞാന്‍ ഉടനെ ഉത്തരം കൊടുത്തു

" നാഗമലയിലെക്കോ????? ഒരു ഞെട്ടലോടെ ദിനേശന്‍ ചോദിച്ചു

"അത് വേണ്ട നമുക്ക് വെറുതെ അപകടങ്ങള്‍ വരുത്തി വെക്കണ്ട " മധു പറഞ്ഞു

"അതെന്താ നാഗമലയില്‍ പോയാല്‍?" ബിജു ചോദിച്ചു

" ഒഹ് നീ ഈ നാട്ടു കാരന്‍ അല്ലല്ലോ ഞാന്‍ പറയാം" ബിജു വിനെ നോക്കി കൊണ്ട് ഞാന്‍ തുടര്‍ന്നു

"ഇപ്പൊ ഉത്സവം നടക്കുന്ന അമ്പലത്തിന്‍റെ കിഴാക്ക് ഭാഗത്ത്‌ മൂന്നു മലകള്‍ കണ്ടിട്ടില്ലേ ? അതാണ്‌ നാഗമലകള്‍ പക്ഷെ ശരിക്കും പറഞ്ഞാല്‍ അതില്‍ ഏറ്റവും വലിയ മലയില്ലേ അതാണ് നാഗമല അവിടെ മലയുടെ ഏറ്റവും മുകളില്‍ ഒരു സര്‍പ്പ കാവ്‌ ഉണ്ട്, വര്‍ഷങ്ങളായി ആ വഴിക്ക്‌ ആരും പോകാറില്ല, വലിയ അപകടം പിടിച്ച സ്ഥലമാണ് അത് എന്നാണ് എല്ലാവരും പറയുന്നത് , അവിടേക്ക് പോയവരാരും തിരിച്ചു വന്നിട്ടില്ലത്രേ, അമ്പലത്തിന്‍റെ അപ്പുറമുള്ള പുഴ കടന്നു വേണം അവിടെ പോകാന്‍ പണ്ടൊക്കെ വന്യ മൃഗങ്ങള്‍ പുഴയില്‍ നിന്നും വെള്ളം കുടിക്കുന്നത് കാണാറുണ്ട് എന്ന് പണ്ടുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്, ഇപ്പോഴും അക്കരെ ചിലപ്പോള്‍ കുരങ്ങന്‍മാരെ ഒക്കെ കാണാറുണ്ട്, ചിലപ്പോള്‍ വല്യച്ചന്റെ പഴയ ഏതെങ്കിലും പെട്ടിയില്‍ അങ്ങോട്ടേക്ക് പോകേണ്ട വഴി കാണും ഇന്ന് ഞാനൊന്നു തപ്പി നോക്കട്ടെ "

"അങ്ങനെ അപകടം പിടിച്ച സ്ഥലത്ത് നമ്മള്‍ പോകണോ?" മധു വീണ്ടും ചോദിച്ചു

"ഞാന്‍ ഏതായാലും ഇല്ല" ദിനേശന്റെ സപ്പോര്‍ട്ട്

"വേണം പോകണം "!!! അത് വരെ ഒന്നും മിണ്ടാതിരുന്ന ഫൈസല്‍ ഇടപെട്ടു

ഫൈസല്‍ തുടര്‍ന്നു
"അരുണ്‍ പറഞ്ഞത് പോലെ ആള്‍ക്കാര്‍ അവിടെ പോയിട്ട് അപകടത്തില്‍ പെട്ടെങ്കില്‍ അതിന്‍റെ കാരണം നമുക്ക്‌ കണ്ടു പിടിക്കണം അല്ലാതെ അപകടം ഉണ്ട് എന്നൊക്കെ പറഞ്ഞു വെറുത ഇരിക്കുന്നതില്‍ അര്‍ത്ഥമില്ല മാത്രമല്ല നമ്മളെ പോലുള്ള ചെറുപ്പക്കാര്‍ ഇതിലൊന്നും ഇറങ്ങിയില്ലെങ്കില്‍ പിന്നെ ഒരിക്കലും ഇത്തരം വിശ്വാസങ്ങള്‍ മാറില്ല അത് കൊണ്ട് നമ്മള്‍ അവിടെ പോകണം ഇതിന്റെ ഒക്കെ രഹസ്യങ്ങള്‍ കണ്ടു പിടിക്കണം"
"ഫൈസല്‍ പറഞ്ഞത് ശരിയാ ഞാനും ഉണ്ട് കൂടെ" ബിജു സപ്പോര്‍ട്ട് ചെയ്തു

"എന്നാല്‍ ഞാനും ഉണ്ട്" മധുവും കൂട്ടത്തില്‍ കൂടി

"എന്നാല്‍ പിന്നെ ഞാന്‍ മാത്രം എന്തിനാ വരാതിരിക്കുന്നത് ഞാനും ഉണ്ട് പക്ഷെ എന്താ പ്ലാന്‍ എങ്ങനെ പോകും ?" അവസാനം ദിനേശനും ലൈനില്‍


അത് നമുക്ക് നാളെ പ്ലാന്‍ ചെയ്യാം ഏതായാലും വല്യച്ചന്റെ പഴയ രേഖകളില്‍ നിന്നും എന്തെങ്കിലും കിട്ടുമോ എന്ന് നോക്കട്ടെ

വൈകുന്നേരം വീട്ടില്‍ എത്തിയ പാടെ വല്യച്ചന്റെ ഇരുമ്പ് പെട്ടി തപ്പി പ്രതീക്ഷിച്ചത് പോലെ തന്നെ ഒരു പേപ്പര്‍ ചുരുളില്‍ എഴുതിയ നാഗമലയിലേക്കുള്ള മാപ്പും കിട്ടി പണ്ട് വീട്ടില്‍ വന്ന ഏതോ ആദിവാസിയോടു ചോദിച്ചു എഴുതി വച്ചതാണ് വല്യച്ചന്‍ അത് ചിലപ്പോ വല്യച്ചന് പ്ലാന്‍ ഉണ്ടായിരുന്നിരിക്കണം അവിടേക്ക് പോകാന്‍ എന്ത് കൊണ്ടോ പോകാന്‍ പറ്റി കാണില്ല


പിറ്റേ ദിവസം വെള്ളിയാഴ്ച ആയിരുന്നു വൈകുന്നേരം സ്കൂള്‍ വിട്ട ഉടനെ എല്ലാവരും ഒന്നിച്ചു കൂടി ഞാന്‍ എന്റെ കൈയില്ലുള്ള പേപ്പര്‍ ചുരുള്‍ എല്ലാവരെയും കാണിച്ചു അതില്‍ നാഗമാലയില്‍ പോകേണ്ട വഴി കൃത്യമായി എഴുതിയിരുന്നു

എല്ലായ്പോഴും പോലെ ദിനേശന്‍ അത് ഞങ്ങള്‍ എല്ലാവരും കേള്‍ക്കെ വായിക്കാന്‍ തുടങ്ങി ................................................................

Thursday, March 18, 2010

നാഗമല ഭാഗം അഞ്ച്

"അപ്പൊ സാറേ ആ ചോദ്യങ്ങളും ഉത്തരങ്ങളും കിട്ടിയാല്‍ മാത്രമേ ഇതൊക്കെ കൊണ്ട് ഉപയോഗം ഉള്ളു അല്ലെ?" ദിനേശന്‍ ആണ് മൌനം മുറിച്ചത്‌




"അതെ അത് കൊണ്ട് മാത്രമേ ഗുണം ഉണ്ടാവാന്‍ സാധ്യത ഉള്ളു ശരി എന്നാ നേരം ഒരുപാടായി നിങ്ങള്‍ വീട്ടിലേക്ക് പോയ്കോള് ഇനി എന്തെങ്കിലും അറിയാന്‍ ഉണ്ടെങ്കില്‍ എന്നോട് ചോദിച്ചാ മതി "



എല്ലാവരും പരസ്പരം യാത്ര പറഞ്ഞു അവരവരുടെ വീടുകളില്‍ പോയി പെട്ടിയുമായി വീട്ടിലേക്കു നടക്കുമ്പോഴും എന്റെ മനസില്‍ ഒരു ആ ചോദ്യോത്തരങ്ങള്‍ എങ്ങനെ കണ്ടു പിടിക്കാം എന്നായിരുന്നു വല്യമ്മയോട് ചോദിച്ചു നോക്കാം ചിലപ്പോ അവര്‍ക്ക്


അറിയാമായിരിക്കും വീട്ടില്‍ എത്തിയപ്പോഴേക്കും സന്ദ്യ ആയി ഭാഗ്യം അച്ഛന്‍ കുറെ കഴിഞ്ഞേ വരൂ അമ്മയെ സോപ്പിട്ടാല്‍ നേരം വൈകിയ കാര്യം അച്ഛന്‍ അറിയില്ല



"അമ്മേ !!! "



"ആ നീ വന്നോ എന്താ നേരം വൈകിയത് അച്ഛനിങ്ങു വരട്ടെ പറഞ്ഞു കൊടുക്കുന്നുണ്ട് "



"സ്പെഷ്യല്‍ ക്ലാസ്സ് ഉണ്ടായിരുന്നു അതാ വൈകിയത്‌, ആ മുറ്റത്തുള്ള വിറക് കീറാന്‍ ആരെയും കിട്ടിയില്ലേ?"



" നീ വിഷയം മാറ്റാന്‍ നോക്കണ്ട അച്ഛന്‍ മാഷോട് ചോദിച്ചോളും എന്ത് സ്പെഷ്യല്‍ ക്ലാസ്സ്‌ ആയിരുന്നു എന്ന്"



"ഞാന്‍ രാജന്‍ മാഷോട് കുറച്ചു സംശയം ചോദിയ്ക്കാന്‍ നിന്നതാ കൂട്ടുകാരും ഉണ്ടായിരുന്നു, അല്ല വിറകു ഞാന്‍ കീറി തരാം എനിക്കും ഒരു വ്യായാമം ആവുമല്ലോ "



"ഇത് നിനക്ക് നേരെ പറഞ്ഞാല്‍ പോരായിരുന്നോ ശരി ഞാനേതായാലും അച്ഛനോട് പറയുന്നില്ല പിന്നെ വിറകു അത് നീ തന്നെ കീറിക്കോ" ഒരു ചെറിയ ചിരിയോടെ അമ്മ പറഞ്ഞു നിര്‍ത്തി പറ്റിച്ചേ എന്നാ ഭാവത്തില്‍



ഏതായാലും നല്ലൊരു "പണി" കിട്ടിയ സന്തോഷത്തില്‍ ഞാന്‍ അകത്തേക്കും ഇതിനിടക്ക്‌ വിറകു വെറുതെ വലിചിടണ്ടായിരുന്നു





ഡ്രസ്സ്‌ ഒക്കെ മാറ്റി ഉമ്മറത്ത് എത്തിയപ്പോള്‍ വല്യമ്മ അവിടെ ഇരിപ്പുണ്ട് വരുന്ന വഴിക്ക്‌ ഞങ്ങളുടെ തന്നെ പറമ്പില്‍ നിന്നും വീണു കിട്ടിയ ഒന്ന് രണ്ടു പഴുത്ത അടക്ക കൊടുത്തപ്പോ വല്യമ്മ ഒന്ന് ചിരിച്ചു നിന്നെ എനിക്കറിയില്ലേ എന്നാ ഭാവത്തില്‍ എന്ത്


ചെയ്യാന്‍ ഈ പ്രയമായവരോടൊക്കെ നേരായ വഴിയില്‍ ഇടപെടുന്നതാ നല്ലത് അല്ലെങ്കില്‍ അവര്‍ക്ക് പെട്ടെന്ന് കാര്യം മനസ്സിലാവും



"വല്യമ്മേ ആ പെട്ടിയുടെ കാര്യമാ"



"ഇനി എന്താ നിനക്ക് അറിയേണ്ടത്‌?" അല്‍പ്പം ഗൌരവത്തോടെ വല്യമ്മ ചോദിച്ചു



"അല്ല ആ ചോദ്യവും ഉത്തരവും എന്തായിരുന്നു ?"



"ഒഹ് അത് മരിക്കുന്നതിനു മുന്‍പ്‌ നിന്റെ വല്യച്ചന്‍ അതെനിക്ക് പറഞ്ഞു തന്നിരുന്നു " ഗൌരവം വിടാതെ വല്യമ്മ തുടര്‍ന്നു



" ഒന്നാമത്തെ ചോദ്യം ഇതായിരുന്നു " മഹാവിഷ്ണുവിന്‍റെ ഉദരത്തില്‍ ബ്രഹ്മാവ്‌ എന്തിലിരിക്കുന്നു" ഉത്തരം നീ തന്നെ പറ നിനക്ക് ഞാന്‍ പറഞ്ഞു തന്നിട്ടുണ്ടല്ലോ ഒരുപാട് പുരാണങ്ങള്‍



" താമര " ഞാന്‍ ഉടനെ ഉത്തരം പറഞ്ഞു



"ശരി രണ്ടാമത്തെ ചോദ്യം മഹാവിഷ്ണുവിന്‍റെ ഉദരത്തില്‍ അല്ലാതെ വേറെ ആരുടെ ഉദരത്തില്‍ ആണ് ബ്രഹ്മാവ്‌ ഇരിക്കുന്നതായി സങ്കല്പം?" " ഈ ചോദ്യത്തിന്റെ ഉത്തരം പറഞ്ഞു തരാന്‍ എന്തുകൊണ്ടോ നിന്റെ വല്യച്ചന് കഴിഞ്ഞില്ല എനിക്കും അറിയില്ല അത് നീ തന്നെ കണ്ടു പിടിക്കണം"



കുടുങ്ങി ഇനിയിപ്പോ ഇതെവിടെ നിന്ന് കണ്ടു പിടിക്കും വല്യമ്മ എന്നെ ചിന്തിക്കാന്‍ അവിടെ വിട്ട് അകത്തേക്ക് പോയി



പിറ്റേ ദിവസം കൂട്ടുകാരോടും ചോദിച്ചു ആര്‍ക്കും അറിയില്ല ഇനി ഇപ്പൊ എന്ത് ചെയ്യും രാജന്‍ മാഷ്‌ പറഞ്ഞ പ്രകാരം ഈ ഉത്തരം കൂടെ കിട്ടിയാലേ ഇനി മുന്പോട്ട് പോകാന്‍ പറ്റൂ വൈകുന്നേരം ലൈബ്രറിയില്‍ ഒന്ന് തപ്പി അവിടെയും ഒന്നും കിട്ടിയില്ല എന്ന് വച്ചാല്‍ ഉണ്ടാവാം കാണാന്‍ പറ്റിയില്ല അന്നത്തെ ദിവസവും അങ്ങനെ പോയി ഒരു ഐഡിയയും കിട്ടുന്നില്ല എല്ലാം പാതി വഴിയില്‍ നിന്ന് പോകുന്നത് പോലെ ഈ ഉത്തരം കിട്ടിയില്ലെങ്കില്‍ എല്ലാ ശ്രമങ്ങളും ഉപേക്ഷിച്ച് ഈ പെട്ടിയിലുള്ള സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുക മാത്രമേ വഴി ഉള്ളു അങ്ങനെ ആണെങ്കില്‍ എല്ലാവര്ക്കും ചിരിക്കാന്‍ വക ആവും കുറച്ചു മരകട്ടയും ഇരുമ്പ് കമ്പിയും ഒരു കഥയും രാജന്‍ മാഷിനും ഹെല്‍പ്‌ ചെയ്യാന്‍ പറ്റിയില്ല എന്നതാണ് വലിയ സങ്കടം



അടുത്ത ദിവസം സ്കൂളില്‍ എത്തിയ പാടെ ദിനേശന്‍ പറഞ്ഞു



" എടാ കിട്ടിയെടാ കിട്ടി അതിന്റെ ഉത്തരം കിട്ടി"...........................................





തുടരും ..................................................................

Sunday, March 14, 2010

നാഗമല ഭാഗം നാല്

കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷമാണ് മാഷ്‌ സംസാരിച്ചു തുടങ്ങിയത്..
"ഈ കഥയുടെ ഉറവിടം ഞാന്‍ പണ്ടെപ്പോഴോ എന്റെ മുത്തശ്ശിയുടെ അടുത്തുനിന്നും കേട്ടതാണ്...അന്ന് ഞാനും നിങ്ങളെപ്പോലെ വളരെ അത്ഭുതത്തോടെയാണ് അതെല്ലാം കേട്ടത്..
രാജന്‍ മാഷ്‌ പറഞ്ഞു നിര്‍ത്തി..ഞങ്ങളെല്ലാവരും രാജന്‍ മാഷ്‌ പറയുന്നത് കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ചിരിക്കുകയായിരുന്നു..ആരും ഒന്നും മിണ്ടുന്നില്ല നിലത്ത് സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദത....

"പണ്ട് ശ്രീരാമന്റെ വനവാസ കാലം... ആ സമയത്താണ് രാവണ സഹോദരി ശൂര്‍പ്പണഖ ലക്ഷ്മണനെ കണ്ടു ആകൃഷ്ടയായി  ലക്ഷ്മണനോട്‌  പ്രേമാഭ്യര്‍ത്ഥന നടത്തുന്നത്... ശല്യം സഹിക്കവയ്യാതെ  ലക്ഷ്മണന്‍ ശൂര്‍പ്പണഖയുടെ മൂക്കും മുലയും മുറിച്ചു  വിട്ടു..അപമാനിതയായ  ശൂര്‍പ്പണഖ സഹോദരന്‍ രാവണന്‍റെ അടുത്തുപോയി പരാതി പറഞ്ഞു  ഇത്രയും എല്ലാവര്ക്കും അറിയുന്ന കഥകള്‍ ആണല്ലോ...നിങ്ങളും കേട്ടിരിക്കും അല്ലെ..  പക്ഷെ അന്ന് ലങ്കയിലേക്ക് തിരിച്ചു പോകുന്നതിനു  മുന്‍പ് ശൂര്‍പ്പണഖ താന്‍ അണിഞ്ഞിരുന്ന ആഭരണങ്ങളെല്ലാം ആ  കാട്ടില്‍ തന്നെ ഉപേക്ഷിച്ചു... സൌന്ദര്യം നശിച്ച തനിക്ക് എന്തിനാണ് ആഭരണങ്ങള്‍ എന്നോര്‍ത്താണ് അന്നങ്ങനെ ചെയ്തത് . ആ ആഭരണങ്ങളുടെ കൂട്ടത്തില്‍ ലങ്കയില്‍ നിന്നുള്ള  അത്യപൂര്‍വ്വങ്ങളായ രത്നങ്ങളും   ഉണ്ടായിരുന്നു, എല്ലാം വിലമതിക്കാനാവാത്തവ‍‍..."
മാഷ്‌ നിര്‍ത്തി എല്ലാവരുടെയും മുഖത്തേക്ക് നോക്കി..എന്നിട്ട് തുടര്‍ന്നു..

"പിന്നീട് കുറെ കാലം കഴിഞ്ഞ്‌ ആ കാട്ടില്‍ വേട്ടയാടാന്‍ വന്ന ഒരു മലവേടന്‍ ആ ആഭരണങ്ങള്‍ കണ്ടു..അതിന്റെ വിലയറിയാതിരുന്ന വേടന്‍ അതൊക്കെയും ഒരു പുള്ളി മാനിന്റെ തോലില്‍ പൊതിഞ്ഞ് അടുത്തു കണ്ട ഒരു വലിയ മരപോത്തില്‍ സൂക്ഷിച്ചു വച്ചു....പക്ഷെ പോകുന്ന വഴി ആ വേടനെ ഒറ്റക്കണ്ണുള്ള  ഒരു കരിമ്പുലി ആക്രമിച്ചു.. മൃതപ്രായനായ വേടന്‍ ഒരുവിധം സഞ്ചരിച്ചു  കുറച്ചകലെയുള്ള ഒരു കാട്ടുജാതിക്കാരുടെ ഗ്രാമത്തില്‍ എത്തി.. അവിടെയുള്ളവര്‍ വേടനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല പക്ഷെ മരിക്കുന്നതിനു മുന്‍പ്‌ വേടന്‍ താന്‍ സൂക്ഷിച്ചു വച്ച കാര്യത്തെ കുറിച്ച് അവിടെ ഉള്ള മൂപ്പനോട് പറഞ്ഞിരുന്നു....  അമൂല്യങ്ങള്‍ ആയ വസ്തുക്കള്‍ ആണെങ്കിലും മൂപ്പന് അതിലൊന്നും താല്പര്യം ഉണ്ടായിരുന്നില്ല പക്ഷെ മൂപ്പന്‍  അതിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒരു കാട്ടുപോത്തിന്റെ തോലില്‍ മുള്ള് കൊണ്ട് ചിത്രരൂപത്തില്‍ രേഖപ്പെടുത്തി വച്ചു...

പിന്നീടുള്ള തലമുറകള്‍ അത് തങ്ങളുടെ അടുത്ത തലമുറയ്ക്ക് കൈമാറി വന്നു..

വളരെ കാലം കഴിഞ്ഞ്‌  ഒരിക്കല്‍ പെരുന്തച്ചന്‍ ആ കാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ കാലില്‍ വിഷ പാമ്പ് കടിച്ചു..  കൂടെയുള്ളവര്‍ അദ്ദേഹത്തെ മുമ്പ് പറഞ്ഞ മൂപ്പന്റെ പിന്‍ തലമുറക്കാരുടെ അടുത്തെത്തിച്ചു  സ്ഥലം വിട്ടു അപ്പോഴേക്കും മൂപ്പന്റെ പിന്തലമുറക്കാര്‍ വിഷ ചികിത്സ പഠിച്ചിരുന്നു അവര്‍ പെരുന്തച്ചനെ വിഷം ഇറക്കി രക്ഷപെടുത്തി പകരം സ്വര്‍ണവും പണവും കൊടുത്തു മൂപ്പന്‍

വാങ്ങിയില്ല വളരെ ഏറെ നിര്‍ബന്ധിച്ചതിനു ശേഷം ഒരു രഹസ്യ സങ്കേതം പണിത് തരാമോ എന്ന് മൂപ്പന്‍ പെരുന്തച്ചനോട് ചോദിച്ചു എന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ തലമുറകളായി കൈ മാറി വന്ന അമൂല്യ വസ്തുക്കളുടെ കാര്യം പറയുകയും പോത്തിന്‍ തോലില്‍ രേഖ പെടുത്തിയത് കാണിച്ചു കൊടുക്കുകയും ചെയ്തു


അങ്ങനെ പെരുന്തച്ചന്റെ മേല്‍ നോട്ടത്തില്‍ മലയുടെ മുകളില്‍ ഭൂമിക്ക് അടിയില്‍ ഒരു രഹസ്യ അറ തീര്‍ത്തു മൂപ്പന്‍ അപ്പോള്‍ തന്നെ ആഭരണങ്ങള്‍ ആ അറയില്‍ ഭദ്രമാക്കി വെക്കുകയും പെരുന്തച്ചന്‍ അത് പൂട്ടുകയും ചെയ്തു പിന്നീട് പെരുന്തച്ചന്‍ ആ അറ ഏതെങ്കിലും കാലത്ത് തുറക്കേണ്ടി വരും എന്നോര്‍ത്ത്  തുറക്കാനുള്ള ആയുധങ്ങളും തുറക്കേണ്ട മാര്‍ഗം എഴുതിയ തളിയോലയും മൂപ്പന്  നല്‍കി അവിടം വിട്ടു   പോകുന്ന സമയത്ത്  രണ്ടു രഹസ്യ ചോദ്യങ്ങളും ഉത്തരങ്ങളും മൂപ്പനോട് പറഞ്ഞിരുന്നു ആ നിധിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്‌ ആര്‍ക്കെങ്കിലും പറഞ്ഞു കൊടുക്കുമ്പോള്‍ ഉപയോഗിക്കാന്‍ ആയിരുന്നു ആ ചോദ്യോത്തരങ്ങള്‍

പിന്നെയും വര്‍ഷങ്ങളോളം അവര്‍  ആ രഹസ്യം സൂക്ഷിച്ചു വെച്ചു......................

പിന്നീട്  വര്‍ഷങ്ങള്‍ക്കുശേഷം ഒരു മൂപ്പന്റെ മകന് ആ നിധിയില്‍ ആഗ്രഹം തോന്നി... ആ നിധി പുറത്തെടുത്താല്‍ കുലം നശിച്ചു പോകും എന്ന് ഭയന്ന്  അച്ഛന്‍മൂപ്പന്‍  പെരുന്തച്ചന്‍ കൊടുത്ത എല്ലാ വസ്തുക്കളും  നാട്ടിലെ ഒരു സുഹൃത്തിന് കൈമാറി, ഒപ്പം രഹസ്യ ചോദ്യോത്തരങ്ങളും പറഞ്ഞു കൊടുത്തു...  ആ ചോദ്യങ്ങളുടെ ഉത്തരം പറയുന്നവര്‍ക്ക് മാത്രം  വസ്തുക്കള്‍ കൈമാറും എന്ന് സത്യം ചെയ്യിച്ചു മൂപ്പന്‍ തിരിച്ചു പോയി....... പോകുന്ന വഴിയില്‍‍, ഒളിച്ചിരുന്ന സ്വന്തം മകന്റെ വിഷ അമ്പേറ്റു മൂപ്പന്‍ മരിച്ചു.... പിന്നീട് മൂപ്പന്റെ മകന്‍ നാട്ടിലെത്തി മൂപ്പന്റെ സുഹൃത്തിനോട് വസ്തുക്കള്‍ തിരിച്ചു ചോദിച്ചെങ്കിലും രഹസ്യ ഉത്തരം പറയാത്തതിനാല്‍ സുഹൃത്ത്‌ ഒന്നും കൊടുത്തില്ല........

നേരായ വഴിയില്‍ വസ്തുകള്‍ തിരിച്ചു കിട്ടില്ലെന്ന് ഉറച്ച മൂപ്പന്റെ മകന്‍, ആ വസ്തുക്കള്‍ മോഷ്ടിക്കാന്‍ മൂപ്പന്റെ സുഹൃത്തിന്റെ  തറവാട്ടിനടുത്തു  കുറ്റികാട്ടില്‍ ഒളിച്ചിരിക്കെ ഒരു വിഷ പാമ്പിന്റെ കടി ഏറ്റു സ്വന്തം അച്ഛന്‍ പറഞ്ഞിട്ടും വിഷ ചികിത്സ പഠിക്കാതിരുന്ന മകന്‍ അപ്പോള്‍ തന്നെ മരിച്ചു വീണു

ഇത്രയും ആണ് പണ്ടുള്ളവര്‍ പറഞ്ഞ കഥകള്‍ അതിനു ശേഷം എന്ത് സംഭവിച്ചു എന്ന് ആര്‍ക്കും അറിയില്ല ആ വസ്തുക്കള്‍ എവിടെ ഉണ്ടെന്നു പോലും അധികം ആര്‍ക്കും അറിയില്ല എന്റെ വല്യച്ചന്‍ പറഞ്ഞു കേട്ട അറിവ് വച്ചാണ് ഈ സാധനങ്ങള്‍ എന്താണ് എന്ന് ഞാന്‍ മനസിലാക്കിയത് തന്നെ

എനിക്ക് മനസ്സിലായിടത്തോളം അന്ന് പെരുന്തച്ചന്‍ നിര്‍മ്മിച്ച രഹസ്യ അറ തുറക്കാനുള്ള ആയുധങ്ങള്‍ ആണ് ഈ പെട്ടിയില്‍ ഉള്ളത് പക്ഷെ ആ രഹസ്യ ചോദ്യവും ഉത്തരവും എനിക്കറിയില്ല അതില്ലാതെ ഇത് ഉപയോഗിക്കാനും കഴിയില്ല എന്നാണ് എനിക്ക് തോനുന്നത് "

രാജന്‍  മാഷ്‌ അത്രയും പറഞ്ഞു നിര്‍ത്തി.............

നിമിഷങ്ങളോളം  കനത്ത മൌനം ആര്‍ക്കും ഒന്നും മിണ്ടാന്‍ പറ്റുന്നില്ല .................


തുടരും .......................................

നാഗമല ഭാഗം മൂന്ന്

"ഓ ഇതൊക്കെ ആണോ നിന്റെ മുത്തച്ഛന്റെ സമ്പാദ്യങ്ങള്‍" ദിനേശന്‍ പതിവ് തെറ്റിച്ചില്ല
"പറയാന്‍ പറ്റില്ല ഇത് ചിലപ്പോ വില പിടിച്ച സാധനങ്ങള്‍ ആയിരിക്കും ദിനേശാ " ബിജു പറഞ്ഞു
"ഒന്ന് പോയെ ഈ മരകട്ടകള്‍ ആണോ വിലപിടിച്ചത് ?" ദിനേശന്‍ വിട്ടു കൊടുക്കുന്നില്ല

നമുക്കെതായാലും ഒന്ന് നോക്കാം എന്തൊക്കെ ആണ് ഇത് എന്ന്
ഞങ്ങള്‍  സാധനങ്ങള്‍ ഓരോന്നായി പുറത്തെടുത്തു
അഞ്ചു മരകട്ടകള്‍, അഞ്ചു ഇരുമ്പ് കമ്പികള്‍ രണ്ടു അറ്റവും പരന്നത് , ഒരു പൊതിയില്‍ ഒരു താളിയോല ഗ്രന്ഥം അതില്‍ സംസ്കൃതത്തില്‍ എന്തൊക്കെയോ എഴുതിയിട്ടുണ്ട് ,വേറെ ഒരു പൊതിയില്‍ മൂന്ന് ഇരുമ്പിന്റെ വലിയ താക്കോല്‍ പിന്നെ ഒരു ചെറിയ കുത്ത് വിളക്ക്  അതിന്റെ പിടിയും  ഇരുമ്പ് കമ്പി പോലെ ഒരറ്റം പരന്നതാണ്

ഞങ്ങള്‍ മരകട്ടകള്‍ഓരോന്നായി പരിശോധിച്ച് തുടങ്ങി
എല്ലാ  മരകട്ടകളിലും ഒരു വശത്ത് ഒരു ചെറിയ വിടവുണ്ട്  കത്തിയുടെ പിടിയില്‍ ഉണ്ടാവുന്ന ചെറിയദ്വാരം  പോലെഉണ്ടതു   എന്തിനോ പിടി ആയി ഉപയോഗിക്കാന്‍ പറ്റിയതാണ് സമചതുരത്തില്‍ ഉള്ള ആ കട്ടകള്‍ ബാക്കി ഉള്ള ഭാഗങ്ങളില്‍ ഓരോ രൂപങ്ങള്‍ കൊത്തി വച്ചിടുണ്ട്
ഒന്നാമത്തെ  കട്ടയില്‍ അഞ്ചു വശത്തും താമര രൂപം കൊത്തിയിരിക്കുന്നു,രണ്ടാമത്തേതില്‍ മല്‍സ്യം ആണ് അതുപോലെ കൊത്തിയിരിക്കുന്നത് , മൂന്നാമത്തേതില്‍ രൂപങ്ങള്‍ ഒന്നും ഇല്ല പക്ഷെ എല്ലാ കോണുകളിലും  സ്വര്‍ണ്ണ തകിട് പതിച്ചിട്ടുണ്ട് കൂടാതെ സ്വര്‍ണ്ണത്തിന്റെ പൂക്കളും വശങ്ങളില്‍ പതിച്ചിട്ടുണ്ട്  ,നാലാമത്തേതില്‍ സൂര്യ രൂപം , അവസാനത്തേതില്‍ പോത്തിന്റെ രൂപം

അപ്പോഴേക്കും  മധു താളിയോല ഗ്രന്ഥം പരിഭാഷ പെടുത്തിയിരുന്നു അവനു സംസ്കൃതം അറിയാം അവന്റെ അച്ഛന്‍ പഠിപ്പിച്ചു കൊടുത്തതാണ് പറയാന്‍ മറന്നു മധു ഒരു നമ്പൂതിരി കുട്ടി ആണ് പൂണൂല്‍ ഒക്കെ ഉണ്ട് അല്‍പ്പ സ്വല്‍പ്പം പൂജക്കൊക്കെ പോകാറുണ്ട് അച്ഛന്റെ കൂടെ

 ദിനേശന്‍ ഉടനെമലയാളത്തില്‍ എഴുതിയ പരിഭാഷഉറക്കെ വായിച്ചു തുടങ്ങി
"സ്ഥാനം  :- മൂന്ന് മലകളില്‍ ഏറ്റവും വലുതിന്റെ മുകളില്‍, മൂന്ന്  നാഗദേവന്‍ മാര്‍ കാവല്‍
പ്രവേശനം :-     നാഗ ദേവന്മാര്‍ സ്ഥാനമൊഴിഞതിനു ശേഷം ,
മാര്‍ഗം  :-         വരുണന്‍ പ്രദക്ഷിണ ദിശയില്‍ മൂന്ന് പ്രാവശ്യം സ്വയം പ്രദക്ഷിണം , സൂര്യന്‍ അപ്രദിക്ഷിണ ദിശയില്‍   മൂന്ന് പ്രാവശ്യംസ്വയം പ്രദിക്ഷിണം, ബ്രഹ്മാവ്‌  ശിവനെ മനസ്സില്‍ പ്രതിഷ്ടിച്ചു ഒരു പ്രാവശ്യം സ്വയം പ്രദിക്ഷിണം
നിയമം ഒന്ന്  :-  അഞ്ചു മൂര്‍ത്തികള്‍  സ്വസ്ഥാനത് എത്തിയതിനു ശേഷം മാത്രംയാത്ര തുടങ്ങുക
നിയമം  രണ്ടു :- അഗ്നി ഉപയോഗിക്കുക , ശുദ്ധീകരണത്തിന് മാത്രം 

നിയമം മൂന്നു :- മുന്നറിയിപ്പുകള്‍ കണ്ടുപിടിക്കുക മനസിലാക്കുക

ഒരു നിമിഷം മൌനം.............
ഫൈസല്‍ ആണ് പറഞ്ഞു തുടങ്ങിയത്
"നീ എന്തൊക്കെയാ ദിനേശാ വായിക്കുന്നത് ഇത് പണ്ട്ടാരോ തമാശ കാണിച്ചു വച്ചതാണെന്നാ എനിക്ക് തോനുന്നത് "ഞങ്ങള്‍ എല്ലാവരും അതിനെ ശരി വച്ചു
"ഏതായാലും ഇതൊക്കെ പഴയ സാധനങ്ങള്‍ അല്ലെ നമ്മുക്ക് പ്രദര്‍ശനത്തിന് ഉപയോഗിക്കാം നാളെ ഞാന്‍ ഇതുമായി സ്കൂളില്‍ വരാം ഇപ്പൊ നേരം ഒരുപാടായി നിങ്ങള്‍ പോയ്കോള്  അല്ലെങ്കില്‍ വീട്ടുകാര്‍ നോക്കി വരും" ഞാന്‍ പറഞ്ഞു
   അന്ന് രാത്രി എന്തൊക്കെയോ സ്വപ്‌നങ്ങള്‍ കണ്ടു ദുസ്വപ്നങ്ങള്‍ എന്ന്‌ പറയാന്‍ പട്ടില്ലെങ്കിലും പേടി പെടുത്തുന്ന ചില രൂപങ്ങളും സംഭവങ്ങളും ഉണ്ടായിരുന്നു ....................

പിറ്റേ ദിവസം പെട്ടിയുമായി സ്കൂളിലേക്ക് .......
ക്ലാസ്സില്‍ എല്ലാവര്ക്കും പെട്ടിയും ഉള്ളിലുള്ള സാധനങ്ങളും കാണിച്ചു എന്നല്ലാതെ കൂടുതല്‍ ഒന്നും പറഞ്ഞില്ല അന്ന് രാജന്‍ മാഷ്‌ കുറച്ചു വൈകി ആണ് സ്കൂളില്‍ എത്തിയത്
മാഷ്‌ ക്ലാസ്സില്‍ എത്തിയ പാടെ ഓരോരുത്തരും അവരവര്‍ കൊണ്ട് വന്ന സാധനങ്ങള്‍ കാണിച്ചു തുടങ്ങി പഴയ പാത്രങ്ങള്‍ ഒട്ടുരുളികള്‍ അങ്ങനെ രസകരമായ പലതും ഉണ്ടായിരുന്നു ദിനേശന്‍ സ്വന്തം താളിയോലയില്‍ എഴുതിയ ജാതകം തന്നെ കൊണ്ട് വന്നിരുന്നു മാഷ്‌ അത് മടക്കി കൊടുത്തു സൂക്ഷിച്ചു വെയ്ക്കാന്‍ പറഞ്ഞു അവസാനം എന്റെ ഊഴം എത്തി പെട്ടി കണ്ടപ്പോള്‍ മാഷിനു ഒരു താല്പര്യം തുറന്നു ഉള്ളിലുള്ള സാധനങ്ങള്‍ കണ്ടപ്പോള്‍ മാഷിനു ഒരു ഭാവമാറ്റം പെട്ടെന്ന് തന്നെ ഒരു ചെറിയ ചിരി മുഖത്ത് വരുത്തി മാഷ്‌ പറഞ്ഞു "ഇത് നമുക്ക് പ്രദര്‍ശനത്തിന് ഉപയോഗിക്കാം"
അന്ന്  കുറെ ചര്‍ച്ചകള്‍ നടത്തി എന്നല്ലാതെ പഠിപ്പിക്കല്‍ ഒന്നും നടന്നില്ല
"അരുണ്‍ വൈകുന്നേരം എന്നെ വന്നു കാണണം ഞാന്‍ സ്റ്റാഫ്‌ റൂമില്‍ ഉണ്ടാവും " ക്ലാസ്സ്‌ കഴിഞ്ഞു പോകുമ്പോള്‍ മാഷെന്നോട് പറഞ്ഞു
അന്ന്  വൈകുന്നേരം ഞങ്ങള്‍ അഞ്ചുപേരും സ്റ്റാഫ്‌ റൂമിലേക്ക്‌ മാര്‍ച്ച് ചെയ്തു പെട്ടിയുമായി ദിനേശന്‍ ആണ് മുന്‍പില്‍
രാജന്‍ മാഷ്‌ കോമ്പോസിഷന്‍  നോക്കുകയാണ്  ഏകദേശം എല്ലാ ടീച്ചര്‍ മാരും പോയി കഴിഞ്ഞിരുന്നു അടുത്തുള്ള അമ്പലത്തില്‍ ഉത്സവത്തിന്‌ കൊടിയേറുന്ന ദിവസം ആയതു കൊണ്ട് അതിനു പോകാന്‍ ചില മാഷന്‍ മാര്‍ തയ്യാറായി നില്പുണ്ട്
"രാജന്‍ മാഷ്‌ വരുന്നില്ലേ അമ്പലത്തില്‍ ?" സുരേഷ് മാഷ്‌ ചോദിച്ചു
" ഞാന്‍ കുറച്ചു വൈകും നിങ്ങള്‍ പോയ്കോള്" എന്ന് പറഞ്ഞു തിരിഞ്ഞതും രാജന്‍ മാഷ്‌ ഞങ്ങളെ കണ്ടു " ആ അഞ്ചു പുലികളും ഉണ്ടല്ലോ എന്താ ദിനേശാ ഈ പെട്ടിയും പിടിച്ചു നടന്നാ മതിയോ അമ്പലത്തില്‍ ഒന്നും പോകണ്ടേ ?" "അല്ല സാറ് വരാന്‍ പറഞ്ഞു " ദിനേശന്‍ ഒന്ന് ചമ്മിയത് പോലെ തോന്നി " ഞാന്‍ അരുണിനോടാ വരാന്‍ പറഞ്ഞത്‌  ബാക്കി ഉള്ളവര്‍ക്ക് വേണമെങ്കില്‍ പോകാം " "വേണ്ട സാര്‍ സാറിന് ബുദ്ധിമുട്ടില്ലെങ്കില്‍ ഞങ്ങള്‍ നിന്നോളം" എല്ലാവരും ഒരുമിച്ചു പറഞ്ഞു "
"നന്നായി എനിക്കൊരു ബുദ്ധിമുട്ടും ഇല്ല"
"അരുണ്‍ നിനക്ക് ഇതെവിടുന്നു കിട്ടി " പീടി കാണിച്ചു കൊണ്ട് മാഷ്‌ എന്നോടായി ചോദിച്ചു ദിനേശന്‍ അപ്പോഴേക്കും അത് മേശ പുറത്തു വച്ചിരുന്നു
ഞാന്‍ പെട്ടി കിട്ടിയതും തുടര്‍ന്ന് ഉണ്ടായ കാര്യങ്ങളും മാഷിനോട് ഒരക്ഷരം വിടാതെ പറഞ്ഞു ഞങ്ങള്‍ മാഷിനോട് അത്ര ഫ്രീ ആയിട്ടാണ് ഇടപെടരുള്ളത് മാത്രമല്ല മാഷ്‌ എന്റെ വകയില്‍ ഒരു ബന്ധു കൂടി ആയതു കാരണം എന്തെങ്കിലും മറച്ചു വെക്കണം എന്ന് തോന്നിയില്ല

എല്ലാം കേട്ടു കഴിഞ്ഞു രാജന്‍ മാഷ്‌ ഒന്ന് നെടുവീര്‍പ്പിട്ടു


" അപ്പൊ ഇതിന്റെ യഥാര്‍ത്ഥ ചരിത്രം നിങ്ങള്‍ക്ക് അറിയില്ല അല്ലെ ?"
"ഇല്ല സര്‍ സാര്‍ പറഞ്ഞു തരാമോ അറിയുമെങ്കില്‍  " ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു

"ശരി പറയാം പക്ഷെ കുറച്ചു കാലത്തേക്ക് എങ്കിലുംനിങ്ങള്‍ ഇതൊന്നും ആരോടും പറയരുത്  കാരണം  ഒരു വലിയ രഹസ്യത്തിലേക്കുള്ള വഴി ആണ് തികച്ചു നിസ്സാരം എന്ന് തോനുന്ന ഈ സാധനങ്ങള്‍ "
അല്പം നിര്‍ത്തി മാഷ്‌ തുടര്‍ന്നു
"അതുകൊണ്ട്  ഈ രഹസ്യങ്ങള്‍ നിങ്ങള്‍ അനാവരണം ചെയ്യണം കൂടുതല്‍ ആള്‍ക്കാര്‍ അറിഞ്ഞാല്‍ എല്ലാം വൃഥാവില്‍ ആയി എന്ന് വരും എന്നെ കൊണ്ട് പറ്റുന്ന സഹായം ഞാനും ചെയ്തു തരാം എന്താ മനസിലായോ നിങ്ങള്‍ക്ക് ?"
"മനസ്സില്ലായി സര്‍ " ഞങ്ങള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു
"ശരി പറയാം പഴയ ആള്‍ക്കാര്‍ പല കഥകള്‍ പറയുന്നുണ്ട്  ഏതാണ്  ശരി എന്നറിയില്ല   ഞാന്‍ കേട്ടത്  പ്രകാരം ഈ  കഥ ആരംഭിക്കുന്നത് രാമായണ കാലത്ത് ആണ് "

രാജന്‍ മാഷ്‌ കഥ പറഞ്ഞു തുടങ്ങി ഞങ്ങള്‍ എല്ലാവരും അതീവ ശ്രദ്ധയോടെ കേട്ടിരുന്നു...................


തുടരും  .......................................

Wednesday, March 10, 2010

നാഗമല ഭാഗം രണ്ട്

അന്ന് രാത്രി ഒട്ടും ഉറങ്ങാന്‍ പറ്റിയില്ല ആ പെട്ടിയില്‍ എന്തായിരിക്കും രാത്രി ഒന്നുരണ്ടു വട്ടം ആലോചിച്ചതാണ് അപ്പൊ തന്നെ തുറന്നു നോക്കാം എന്ന് പക്ഷെ അച്ഛനെ കുറിച്ച് ഓര്‍ത്തപ്പോള്‍ വേണ്ട എന്ന് വച്ച് പിടിക്കപെട്ടാല്‍ എല്ലാം വെറുതെ ആവും

പിറ്റേ ദിവസം പെട്ടി എടുക്കാതെ തന്നെ സ്കൂളില്‍ പൊയി ഒന്ന് തുറന്നു നോക്കിയിട്ട് മതി എല്ലാരേയും കാണിക്കുന്നത്  ദിനേശന്‍ പാക്ക് വെട്ടി കൊണ്ടുവന്നിരുന്നു എന്നതൊഴിച്ചാല്‍ പ്രത്യേകിച്ചു ഒരു സംഭവവും ഉണ്ടായില്ല
വൈകുന്നേരം എല്ലാരും നേരത്തെ തന്നെ ഗേറ്റില്‍ ഹാജര്‍ രാവിലെ തന്നെ നടന്നതെല്ലാം പറഞ്ഞത് കൊണ്ട് എല്ലാവര്ക്കും ആകാംഷ ആയിരുന്നു

 കൂട്ടുകാരെ എല്ലാരേയും ഒരുമിച്ചു കണ്ടപ്പോള്‍ അമ്മയ്ക്കും സന്തോഷമായി അമ്മ കൊണ്ടുവച്ച ചായയും ബിസ്കറ്റും കഴിച്ചു ഞങ്ങള്‍ എന്റെ മുറിയില്‍ പോയി

" ഇത് ഒരു നൂറു കൊല്ലമെന്കിലും പഴാക്കം കാണും"ബിജുവിന്റെ വക അഭിപ്രായം
"ശരിയാ ഇത് വലിയച്ഛന്റെ കാലത്തുള്ളതാ ഇതിലുള്ള സാധനങ്ങള്‍ ആണ് പഴയത്" ഞാന്‍ മറുപടി കൊടുത്തു
"എന്നാ എളുപ്പം തുറക്ക്" ദിനേശന് പിടിച്ചു നില്‍കാന്‍ ആവുന്നില്ല അവന്‍ തന്നെ താക്കോല്‍ കൂട്ടംഎടുത്തു ശ്രമം തുടങ്ങി
നാലഞ്ചു താക്കോലുകള്‍ മാറിമാറി ശ്രമിച്ചു ഒടുക്കം ഒന്ന് കൊണ്ട് തുറന്നു കിട്ടി ..........

എല്ലാവരും  ആകാംഷയോടെ അകത്തേക്ക് നോക്കി ......!!!!

ഒരു ചുവന്ന പട്ടു തുണി വിരിച്ചിട്ടുണ്ട് തുണി മാറ്റിയപ്പോള്‍ കുറച്ചു മരകട്ടകള്‍ രണ്ടു മൂന്നു പട്ടുകൊണ്ടുള്ള പൊതികള്‍ കുറച്ചു ഇരുമ്പ് കമ്പികള്‍ ......
അഞ്ജാത മായ ഒരു സുഗന്ധം അവിടെ നിറഞ്ഞു ആരും പരസ്പരം ഒന്നും പറഞ്ഞില്ല
ദൂരെ എവിടെയോ ഒരു പരുന്ത് കരയുന്ന ശബ്ദം എന്തിനെയോ കുറിച്ച് സൂചന തരുന്നത് പോലെ
ഹൃദയത്തില്‍ എന്തോ ഒരു ഭാരം വന്നത് പോലെ ഒന്നും ശബ്ദിക്കാന്‍ ആവുന്നില്ല എന്റെ മാത്രമല്ല എല്ലാവരുടെയും അവസ്ഥ അത് തന്നെ
ഞങ്ങളെ സംബന്ധിച്ച് പെട്ടിയില്‍ പ്രത്യേകിച്ച് ഒന്നും ഇല്ല എന്നാലും എന്തിന്റെയോ ഒരു തുടക്കം പോലെ .......................................................................

തുടരും .............................

നാഗമല ഭാഗം ഒന്ന്

"ഞാന്‍ ഇത്രയും പറഞ്ഞ കാര്യങ്ങള്‍ എല്ലാരും മനസിലാക്കിയിട്ടുണ്ടല്ലോ നാളെ ഞാന്‍ ഈ ഭാഗത്ത്‌ നിന്നും ചോദ്യങ്ങള്‍ ചോദിക്കും അപ്പൊ മനസ്സിലായിരുന്നില്ലെന്നു പറയരുത്... "
രാജന്‍ മാഷ് അത്രയും പറഞ്ഞപ്പോള്‍ തന്നെ ക്ലാസ്സില്‍ മുറുറുപ്പുയര്‍ന്നു.
ഞങ്ങളുടെ സാമൂഹ്യ പാഠം മാഷാണ് രാജന്‍ മാഷ്. കുട്ടികള്‍ക്കൊക്കെ വലിയ ഇഷ്ടമാണ് മാഷിനെ..ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചര്‍ കൂടിയാണദ്ദേഹം....എന്റെ ഏറ്റവും പ്രിയ്യപ്പെട്ട മാഷ്‌...


ഓ..എന്നെ പരിചയപെടുത്താന്‍ മറന്നു എന്‍റെ പേര് അരുണ്‍. എട്ടാം ക്ലാസിലാണ്.. കൂട്ടുകാര്‍ എന്നെ അരണ എന്നാ വിളിക്കാറ്.. സ്നേഹം കൊണ്ടല്ലേ എന്ന് വിചാരിച്ചു ഞാന്‍ എതിര്‍ക്കാന്‍ പോകാറില്ല ഇനിയിപ്പോ എതിര്‍ത്തിട്ടും വലിയ പ്രയോജനം ഒന്നുമില്ല...

എനിക്ക് നാല് കൂട്ടുകാര്‍ ദിനേശന്‍ ,ബിജു തോമസ്‌ , മധു ,ഫൈസല്‍

സ്കൂളില്‍ ഞങ്ങളുടെ ഗ്രൂപ്പിനെ വിളിക്കുന്നത്‌ അഞ്ചു പുലികള്‍ എന്നാണ് . ആ പേര് വരാനും ഒരു കാരണം ഉണ്ട്.... കുറച്ചു കാലം മുന്‍പ് ഞങ്ങളുടെ സ്കൂളില്‍ ഒരു ഗസ്റ്റ് ടീച്ചര്‍ ഉണ്ടായിരുന്നു ഒരു കോട്ടയംകാരന്‍ ജയിംസ് മാഷ് അദേഹം ഞങ്ങളെ വിളിച്ചു കൊണ്ടിരുന്നത് അഞ്ചു പുള്ളികള്‍ എന്നായിരുന്നു
അതില്‍ ചില മാറ്റങ്ങള്‍ വരുത്തി ഞങ്ങള്‍ തന്നെ പുലികള്‍ ആക്കി
സ്കൂളില്‍ നടക്കുന്ന എല്ലാ പരിപാടികള്‍ക്കും ഞങ്ങളുണ്ടാവാറുണ്ട്
ബിജു തോമസ്‌ നല്ല ഒരു സ്പോര്‍ട്സ്മാന്‍ ആണ് മധു ആണെങ്കില്‍ ഒരു മുറി സാഹിത്യകാരന്‍ ദിനേശന്‍ നല്ലവണ്ണം ചിത്രം വരക്കും ഫൈസല്‍ പ്രസംഗിക്കാന്‍‍ സ്റ്റേജില്‍ കയറിയാല്‍ കേട്ടിരുന്നു പോകും...
പിന്നെ എന്റെ കാര്യം..ഞാന്‍ എനിക്ക് താല്പര്യം ഉണ്ടാക്കാനും നന്നാക്കാനും ആണ്...
ഹഹ തെറ്റിദ്ധരിക്കല്ലേ..ഞാന്‍ ഉദേശിച്ചത്‌ ഇലട്രോണിക്സ്‌ ആന്‍ഡ്‌ ഇലക്ട്രിക്കല്‍സ് പരിപാടികള്‍ ആണ്.

രാജന്‍ മാഷ്‌ തുടര്‍ന്നു ..................
"ഇനി ഒരു പ്രധാന കാര്യം ഈ വര്‍ഷത്തെ ശാസ്ത്രമേള രണ്ടു മാസത്തിനുള്ളില്‍ തുടങ്ങും അപ്പൊ കഴിഞ്ഞ വര്‍ഷത്തെ പോലെ നമുക്കും നല്ല നല്ല പ്രോജെക്ടുകള്‍ കൊണ്ട് പോവണം... സമ്മാനം കിട്ടുമോ ഇല്ലയോ എന്നതല്ല കാര്യം...പങ്കെടുക്കുക എന്നുള്ളതാണ്...അത് കൊണ്ട് നിങ്ങള്‍ എല്ലാരും അവരവരുടെ മനസ്സില്‍ തോന്നുന്ന ഐഡിയകള്‍ കൊണ്ടു വരിക.. നമ്മളെല്ലാരും കൂടിയിരുന്നു എതെടുക്കണം എന്ന് തീരുമാനിക്കാം..."
ക്ലാസില്‍ ആരോ ചൂളമടിച്ചു..ഒന്ന് നിര്‍ത്തി എല്ലാവരെയും ഒന്നിരുത്തിനോക്കി മാഷ്‌ തുടര്‍ന്നു..
എനിയ്ക്കൊരു ഐഡിയ ഉണ്ട്.. നിങ്ങളെല്ലാവരും നാളെ വരുമ്പോള്‍ വീട്ടിലുള്ള ഏറ്റവും പഴയ സാധനം കൊണ്ടു വരിക... നമുക്ക് പുരാതന വസ്തുക്കളുടെ ഒരു പ്രദര്‍ശനം കൂടി ഉള്‍പ്പെടുത്താം...നിങ്ങള്‍ എന്ത് പറയുന്നു??.."
രാജന്‍ മാഷ്‌ എല്ലാവരെയും നോക്കി.
എല്ലാറ്റിലും ആദ്യം ചാടിക്കയറി അഭിപ്രായം പറയുന്ന ദിനേശന്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല..

"സാറേ പഴയ സാധനം എന്ന് പറഞ്ഞാല്‍ എന്തും കൊണ്ടു വരാമോ ?"

"പഴയതാണെങ്കില്‍ കൊണ്ട് വരാം പക്ഷെ വീട്ടില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നതായിരിക്കരുത്.."

"അപ്പൊ ഞാന്‍ എന്റെ വല്യമ്മയെ കൊണ്ട് വരാം ഒരു നൂറു കൊല്ലമെങ്കിലും പഴക്കം ഉണ്ടാവും.. വീട്ടില്‍ വെറുതെ ഇരിപ്പാ..."
ക്ലാസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നു...ദിനേശന്‍ ഹാപ്പി.

അടുത്തത്‌ ലത്തീഫിന്റെ ഊഴമായിരുന്നു..

"മാഷേ..എന്റെ വീട്ടില്‍ ഒരു പഴയ ചട്ടിയുണ്ട് കൊണ്ട് വരട്ടെ ?? "(ഇത്രയും പറഞു ഒന്ന് ചുറ്റും നോക്കി താന്‍ എന്തോ വലിയ സംഭവം ചെയ്തു എന്നാ ഭാവത്തില്‍ അല്ലെങ്കിലും ആരെയെങ്ങിലും പരിഹസിക്കാന്‍ കിട്ടുന്ന ഒരു അവസരവും അവന്‍ പാഴാക്കാറില്ല)

രാജന്‍ മാഷു ഒന്നും പറഞ്ഞില്ല

ലത്തീഫ് : ഞങ്ങള്‍ അത് ഉപയോഗികാറില്ല വീടിലെ പട്ടി പോലും അതില്‍ ഭക്ഷണം കഴിക്കാറില്ല അത് കൊണ്ട് മാഷിന് ഉപയോഗിക്കാമല്ലോ (അല്പം നിര്‍ത്തി ) പുരവസ്തു ആയി

രാജന്‍ മാഷ്: വേണ്ട അത് താന്‍ വീട്ടില്‍ തന്നെ സൂക്ഷിച്ചു വച്ചേക്കു തന്റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ ഞാന്‍ കണ്ടു ഇങ്ങനെ പോയാല്‍ അതികം താമസിയാതെ ആ ചട്ടി നിനക്ക് തന്നെ ഉപയോഗിക്കാം വേറെ ഒരു പ്രതീക്ഷയും ഞാന്‍ കാണുന്നില്ല നിന്റെ ബാപ്പയോട് എന്നെ വന്നു ഒന്ന് കാണാന്‍ പറയണം ഇപ്പൊ തന്നെ ഒരു മാസമായി കണ്ടിട്ട്

അപ്പോഴേക്കും വൈകുന്നേരത്തെ ദേശീയ ഗാനത്തിന്റെ സമയം ആയി

ജയഹെ ജയഹെ ജയ ജയ ജയ ഹെ പൂര്‍ണമാക്കാന്‍ നിന്നില്ല അതിനു മുന്‍പ് തന്നെ ക്ലാസിനു വെളിയില്‍ എത്തിയിരുന്നു

ഇനി ഗേറ്റില്‍ കൂട്ടുകാരെ കാത്തു നില്‍ക്കുന്ന ഭാവത്തില്‍ കുറച്ചു നേരം വായി നോക്കണം എട്ടു സീ യില്‍ പഠിക്കുന്ന റോജയെ ഇന്ന് കാണാന്‍ പറ്റിയാല്‍ നന്നായിരുന്നു ഒരു ലവ് ലെറ്റര്‍ എഴുതി വച്ചിട്ട് ദിവസങ്ങള്‍ ആയി അതെങ്ങനെയാ കൊടുക്കാനുള്ള ധൈര്യം വേണ്ടേ അവള്‍ അടുത്തെത്തുംബോഴേക്കും മുട്ട് വിറച്ചു തുടങ്ങും

ഈ ഫൈസല്‍ എങ്ങനെ ആണവോ താഹിറയെയും സിന്ധു വിനെയും ഒക്കെ ലൈന്‍ ആക്കിയത് കാണാന്‍ എന്റെ അത്ര സുന്ദരനും അല്ല അവന്‍ ഈ പെണ്‍കുട്ടികള്‍ ആണുകുട്ടികളുടെ സൌന്ദര്യം അല്ലാതെ വേറെ എന്തോ ഒന്ന് കാണുന്നുണ്ട് അതെന്ടാന്നു മനസിലായാല്‍ ഒന്ന് ശ്രമിച്ചു നോക്കാമായിരുന്നു

അപ്പൊ ഇന്നും കൊടുത്തില്ലേ ? ദിനേശന്‍ ആണ്

ഞാന്‍ : അവളെ കണ്ടില്ല

ദിനേശന്‍ : അവളല്ലേ കുറച്ചു നേരത്തെ ഇതിലെ പോയത് നീ ഇവിടെ നില്പുണ്ടായിരുന്നല്ലോ

ഞാന്‍ : ഞാന്‍ കണ്ടില്ലാ

ബിജു തോമസ്‌ : കണ്ടിട്ടും വലിയ കാര്യമില്ല ഇതൊക്കെ ചെയ്യാന്‍ നീ രണ്ടാമത് ജനിച്ചു വരണം പെണ്‍കുട്ടികളെ കണ്ടാല്‍ മുട്ട് വിറക്കും അങ്ങനത്തെ ഇവനാ പ്രേമിക്കാന്‍ നടക്കുന്നത് എടാ മോനെ ദിനേശാ നീ നടക്കുന്ന കാര്യം വല്ലതും പറ

മധു : എടാ ബിജു നീ ഇവിടെ നില്പയിരുന്നോ ഞാന്‍ എവിടെയൊക്കെ നോക്കി

ദിനേശന്‍ : ഓഹ് അങ്ങനെ ബുജിയും എത്തി ഇനി ഫൈസല്‍ മുതലാളിയെ മാത്രം കാത്തു നിന്നാമതി അതെങ്ങനാ ഒന്നും രണ്ടും ഒന്നുമല്ലല്ലോ ലൈനുകള്‍ എല്ലാത്തിനെയും കണ്ടു വരുമ്പോഴേക്കും എത്ര സമയം എടുക്കും

മധു : എടാ അസൂയ പെട്ടിട്ടു ഒന്നും കാര്യമില്ല അതൊക്കെ അവന്റെ കഴിവാ നീ ഒക്കെ നോക്കിവെള്ളമിറക്കി കൊണ്ടിരുന്നാ മതി

ദിനേശന്‍ : നീ പോടാ വെള്ളമിറക്കാന്‍ ഞാനെന്താ നീ ആണോ ?

ബിജു തോമസ്‌ : നിര്‍ത്തെടാ ഒന്ന് തമ്മില്‍ കണ്ടാ മതി അപ്പൊ തുടങ്ങും കീരീം പാമ്പും കളി

ഫൈസല്‍ : മിസ്റ്റര്‍ ബിജു തോമസ്‌ അങ്ങനെ പറയരുത് താങ്കള്‍ വ്യെക്ത മാക്കണം ആരാണ് കീരി ആരാണ് പാമ്പ്

ഞാന്‍ : അതിലെന്താ സംശയം കഴിഞ്ഞ ഉത്സവത്തിന്‌ അടിച്ചു പാമ്പ്ആയതു ദിനേശന്‍ മാത്രമാ എന്ടോകെയാ അന്ന് വിളിച്ചു പറഞ്ഞത്

മധു : ഈ ബിജുവും അടിച്ചു അത്ര തന്നെ എന്ടൊരു കാപസിട്യാ പണ്ടാര കാലന്

ബിജു : കാപസിറ്റിയോ ? അരകുപ്പി ബിയറും നാലു ആളും അതില്‍ ഒരുത്തന്‍ ഫ്ലാറ്റും ആരെങ്കിലും കേട്ടാല്‍ കളി ആക്കി കൊല്ലും

ദിനേശന്‍ : നിര്‍ത്തു നിര്‍ത്തു ഇതൊക്കെ എന്തിനാ ഇപ്പൊ പറയുന്നത് ആദ്യമായിട്ട് മദ്യപിക്കുമ്പോ അങ്ങനെ തന്നെ പിന്നെ ശരി ആവും

ഫൈസല്‍ : അപ്പൊ ഇതൊരു ശീലമാക്കാനുള്ള പരിപാടി ആണോ ? അങ്ങനെ ആണെങ്ങില്‍ ഞാന്‍ എന്റ്റെ പാട്ടിനു പോകും പറഞ്ഞേക്കാം എനിക്കിതൊക്കെ ഹറാമാ

ദിനേശന്‍ : ഉം പോകും പോകും ഇതെത്ര പ്രാവശ്യം പറഞു കൊതിപ്പിച്ചു

ബിജു : മദ്യപിക്കുന്നത് അത്ര മോശം ശീലമൊന്നും അല്ല അല്പം മദ്യം ബുദ്ധിയെ തെളിക്കും എന്നാ പറയുന്നത്

ഞാന്‍ : പക്ഷെ മദ്യം പ്രായപൂര്‍ത്തി ആയവര്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണ് അന്ന് ഒന്ന് ടെസ്റ്റ്‌ ചെയ്യാന്‍ ഒപ്പം നിന്ന് എന്ന് വച്ച് ഇനിയും അതിനൊന്നും ഞാനില്ല

ഫൈസല്‍ : ഞങ്ങള്‍ ഇല്ല എന്ന് പറ

ദിനേശന്‍ : നിങ്ങള്‍ ഇല്ലാതെ എനികെന്തു ആഘോഷം ഞാനും ഇല്ല

ബിജു : ഇത് കേട്ടാല്‍ തോന്നും ഞാനും മധുവും മാത്രമാ മദ്യപാനികള്‍ എന്ന് ഞാനും ഇല്ല മദ്യപിക്കാന്‍

മധു : ഇതൊരു മാതിരി ചെയ്തതായിപോയി നിങ്ങള്‍ ഇങ്ങനെ തീരുമാനം എടുക്കും എന്ന് അറിഞ്ഞിരു ന്നെങ്കില്‍ അന്ന് ഞാനും ഒന്ന് ടേസ്റ്റ് നോക്കുമായിരുന്നു


ദിനേശന്‍ : ടേസ്റ്റ് നോക്കാന്‍ ഒന്നുമില്ല ഒരുമാതിരി കയ്പാ ദൈവമേ ഇത് കുടിച്ച്ട്ടനല്ലോ ചില അവന്മാരൊക്കെ കണ്ണ് കളയുന്നത് അച്ഛനാന്നെ ഞാന്‍ ഇനി അത് തൊട്ടു നോക്കില്ല


ഞാന്‍ : അത് വിട് അപ്പൊ പഴയ സാധനത്തിന്റെ കാര്യം എന്‍ട് ചെയ്യുന്നു


ദിനേശന്‍ : പഴയ സാധനമോ ? നീ എന്താ ആക്രി കച്ചവടം തുടങ്ങിയോ


മധു : ഈ മോയന്തിനെ കൊണ്ട് തോറ്റു നിനക്ക്എന്താ ഷോര്‍ട്ട് ടൈം മെമ്മറി ലോസ് ഉണ്ടോ മാഷ്‌ പറഞ്ഞത് നീ കേട്ടില്ലേ


ദിനേശാ : ഓഹ് അത് വല്യമ്മ പറ്റില്ല എന്ന് പറഞ്ഞല്ലോ പറ്റുമായിരുന്നെങ്കില്‍ മേക്കപ്പൊക്കെ ചെയ്തു ലിപ്സ്ടിക് ഒക്കെ ഇട്ടു അവിടെ കൊണ്ട് പോയി ഇരുത്താമായിരുന്നു ഇതിലും പഴക്കം ഉള്ള വല്യമ്മ ഈ നാട്ടില്‍ ഇല്ല അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു സ്വന്തമായി ഒരു പുരാവസ്തു ഉള്ളതില്‍ എത്ര കഥയാ മൂപ്പത്തിക്ക് അറിയുന്നത് ഇനിപ്പോ വല്യമ്മയുടെ പാക്ക് വെട്ടിയും ചിറ്റും അടിച്ചു മാറ്റണം അതും വളരെ പഴയതാ


ഞാന്‍ : ചിറ്റ് എടുക്കുമ്പോള്‍ ഒന്നലോജിക്കണം സ്വര്‍ണാഭരണം നഷ്ടപെട്ടാല്‍ പെണ്ണുങ്ങള്‍ എന്തും ചെയ്യും


ദിനേശന്‍ : അത് വല്യച്ചനും അറിയാമായിരുന്നു അത് കൊണ്ട് ഉള്ള സ്വര്‍ണം വിറ്റ് ചെമ്പിന്റെയാ ഉണ്ടാക്കി കൊടുത്തത്


മധു : അതങ്ങനെയേ വരൂ ഈ നില്കുന്നതിന്റെ വല്യച്ചന്‍ അല്ലെ


ദിനേശന്‍ : എടാ ബിജു എന്നെ വിട് ഞാനിന്നിവനോന്നു കൊടുക്കും


ബിജു : അതിനു ഞാന്‍ പിടിചിട്ടില്ലല്ലോ


ദിനേശന്‍ : അല്ലെങ്കിലും എനിക്കറിയാം നിന്നെ ഒന്നും വിശ്വസിച്ചു ഒരു കാര്യത്തിനും ഇറങ്ങരുത് എന്ന്








വീട്ടില്‍ എത്തിയപ്പോഴേക്കും ആറുമണി കഴിഞ്ഞിരുന്നു വല്യമ്മ ഉമ്മറത്ത്‌ ഇരിപ്പുണ്ട്


"എന്റെ മോനെത്തിയോ മോന്‍ ഈ പാക് ഒന്ന് പൊടിച്ചു താ മോനെ"


"ഈ കുപ്പായം മാറ്റി ഇപ്പൊ വരാം വല്യമ്മേ"


യുണി ഫോറം മാറ്റി വരുമ്പോഴേക്കും അമ്മ ചായയും ഉപ്മാവും തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നു


"പഴം ഒന്നും ഇല്ലേ അമ്മെ ?"


"നേന്ത്രപഴം മാത്രമേ ഉള്ളു "


"എന്നാ അതിങ്ങേടുക്ക് "


"നിന്റെ പ്രായത്തിലുള്ള കുട്ടികള്‍ നേന്ത്ര പഴം അധികം കഴിക്കാന്‍ പാടില്ല വേണമെങ്ങില്‍ കുറച്ചു പഞ്ച സാര തരാം "


ഉപ്മവും ചായയും കഴിച്ചു വല്യമ്മയുടെ അടുത്തേക്ക് പോയി വല്യമ്മ പാക്‌ ഒക്കെ എടുത്തു വച്ച് തയ്യറായി ഇരിക്കുന്നുണ്ടായിരുന്നു


"വല്യമ്മേ നമ്മുടെ വീട്ടില്‍ പഴയ സാധനം എന്താ ഉള്ളത് സ്കൂളില്‍ ഒരു പ്രദര്‍ശനത്തിനാ "


"പഴയത് എന്ന് പറയാന്‍ കാര്യമായി ഒന്നും ഇല്ല എല്ലാം നിന്റെ അച്ഛന്‍ പഴയ സാധനം വാങ്ങുന്നവര്‍ക്ക് കൊടുത്തു സ്ഥാലം മുടക്കമാന്നു പറഞ്ഞു ഇനിപ്പോ എന്തെങ്ങിലും ബാക്കി ഉണ്ടെങ്കില്‍ തട്ടിന്‍ പുറത്തു ഒരു പത്തായം ഉണ്ട് അതില്‍ ഉണ്ടാവും "


അത് ഒരു നല്ല ഐഡിയ ആയി എനിക്കും തോന്നി ഉടനെ തന്നെ ഒരു ടോര്‍ച്ചും ആയി തട്ടിന്‍ പുറത്തു


കയറി പാറ്റ്യും എലിയും ഒക്കെ ഓടി കളിക്കുന്നു ഭൂമിയുടെ അവകാശികള്‍ തട്ടിന്പുരതിന്റെയും എട്ടു കാലി വലകള്‍ഒക്കെ മാറ്റി പത്തായ തിനടുത്ത് എത്തിയപ്പോഴേക്കും ഒരു വക ആയി

സൂക്ഷിച്ചു പത്തായം തുറന്നു കൈയ്യോ വിരലോ ഇടയില്‍ കുടുങ്ങിയാല്‍ അത് മതി ഒരാഴ്ചത്തേക്ക് പണി ആയി അത്രയും ഭാരമുണ്ട് പത്തായത്തിന്റെ അടപ്പിന്
ടോര്‍ച് അടിച്ചു ഉള്ളിലേക്ക് നോക്കി അതിനുള്ളില്‍ എലിയോ പാറ്റയോഒന്നും ഇല്ല പണ്ടുള്ളവര്‍ ഉണ്ടാക്കിയതിന്റെ ഗുണം ഒരു ചെറിയ ദ്വാരം പോലും ഉണ്ടാവില്ല നല്ല ഉറപ്പും
പണ്ടത്തെ പത്രങ്ങള്‍ ഉരുളികള്‍ ചെറുതും വലുതുമായ വിളക്കുകള്‍ അങ്ങനെ പലതും ഉണ്ട് അതില്‍ എതെടുക്കണം എന്ന് അല്പം സംശയിച്ചു അപ്പളാണ് കണ്ടത് സാമാന്യം വലിയ ഒരു പെട്ടി പണ്ടത്തെ ആഭരണ പെട്ടി പോലൊന്ന് കുറച്ചു കഷ്ടപെട്ടനെങ്കിലും അത് പുറത്തെടുത്തു ഉള്ളില്‍ എന്തൊക്കെയോ ഉണ്ട് ഇത് മതി ആവും പക്ഷെ പൂട്ടിയിടുണ്ട് ഇനി ഇതെങ്ങനെ തുറക്കും ഏതായാലും താഴോട്ട് കൊണ്ട് പോവാം പെട്ടിയും എടുത്തു ഞാന്‍ താഴെ എത്തി

"കിട്ടിയോ മോനെ എന്തെങ്ങിലും?" അമ്മ ചോദിച്ചു


"ഒരു പഴയ പെട്ടി കിട്ടി പക്ഷെ തുറക്കാന്‍ പറ്റുന്നില്ല താക്കോല്‍ കാണുന്നില്ല"

"നീ വല്യംമയോട് ചോദിക്ക് അവരുടെ കയ്യില്‍ ഉണ്ടാവും"


ഞാന്‍ മെല്ലെ വല്യമ്മയുടെ അടുത്തേക്ക് പോയി സന്ത്യക്കുള്ള പ്രാര്‍ത്ഥന ഒക്കെ കഴിഞ്ഞു നല്ല മൂഡില്‍ ഇരിപ്പാണ് മൂപ്പത്തി ഇനി എട്ടു മണിക്ക് കഞ്ഞി കുടിക്കും അതിനുള്ള കാത്തിരിപ്പാണ് വീട്ടില്‍ ബിരിയാണി ഉണ്ടാക്കിയാലും വല്യമ്മ കഞ്ഞിയും ചമ്മന്തിയും മാത്രമേ കഴിക്കൂ അതാവുമ്പോ പല്ല് ഇല്ലെങ്കിലും കഴിക്കാമല്ലോ

"വല്യമ്മേ എനിക്ക് ഈ പെട്ടി കിട്ടി പത്തായത്തില്‍ നിന്നും"


വല്യമ്മ തിരിഞ്ഞു നോക്കി പെട്ടി കണ്ടപ്പോള്‍ എന്തോ ഒരു ഭാവമാറ്റം കുറച്ചു നേരം പെട്ടി നോക്കി എന്തോ ആലോചിക്കുന്നത് പോലെ തോന്നി പെട്ടെന്ന് തന്നെ എന്തോ തീരുമാനിച്ചത് പോലെ വല്യമ്മ ചോദിച്ചു


''മോനെ ഈ പെട്ടി തന്നെ വേണോ നിന്റെ സ്കൂളിലേക്ക് ?''


"അതെന്താ വല്യമ്മേ അങ്ങനെ ചോദിച്ചത് ഇത് പറ്റിയ സാധനമാ ഇതിന്റെ താക്കോല്‍ വല്യമ്മയുടെ കയ്യില്‍ ഉണ്ടാവും എന്ന് അമ്മ പറഞ്ഞു ഒന്ന് തരാമോ ?"


'' ഒടുവില്‍ ആ ദിവസവും വന്നു നിന്റെ വല്യച്ചന്‍ പറഞ്ഞത് എത്ര ശരി ആയി ''


ആത്മഗതം പോലെ അത്രയും പറഞ്ഞു വല്യമ്മ അകത്തേക്ക് പോയി


എനികൊന്നും മനസിലായില്ല


അകത്തു നിന്നും എന്തൊക്കെയോ എടുക്കുന്നതിന്റെയും വെക്കുന്നതിന്റെയും ശബ്ദം കെട്ടൂ കുറച്ചു കഴിഞ്ഞു വല്യമ്മ ഒരു കൂട്ടം താക്കോലും ആയി എന്റെ അടുത്ത് വന്നു
'' ഇതില്‍ ഏതോ ഒരു താക്കോല്‍ ആണ് പക്ഷെ നീ ഇത് തുറക്കുന്നതിനു മുന്‍പ് ഇതിനെ കുറിച്ച് അറിയണം എന്നിട്ട് നിനക്ക് തീരുമാനിക്കാം തുറക്കണോ വേണ്ടയോ എന്ന് ''


''വല്യമ്മ പറ എന്നിട്ടേ ഞാന്‍ തുറക്കുന്നുള്ളൂ'' താക്കോല്‍ വാങ്ങി കൊണ്ട് ഞാന്‍ പറഞ്ഞു അപ്പോഴേക്കും അമ്മയും എത്തിയിരുന്നു


വല്യമ്മ കഥ പറഞ്ഞു തുടങ്ങി


പണ്ട് നിന്റെ വല്യച്ഛന്റെ വല്യച്ഛന്റെ കാലത്ത് നാഗമാലയില്‍ നിന്നും വന്ന ഒരു മൂപ്പന്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച സാധനങ്ങള്‍‍ ആണ് ഈ പെട്ടിയില്‍ ഇതിവിടെ ഏല്‍പ്പിച്ചു എഴാം ദിവസം ആ മൂപ്പന്‍ പാമ്പ് കടിച്ചു മരിച്ചു എന്ന് കേട്ടു ചിലര്‍ പറയുന്നു സ്വന്തം മകന്‍ വിഷ അമ്പു എയ്തു കൊന്നു എന്ന് ഏതു സത്യം എന്നറിയില്ല ചിലപ്പോള്‍ എല്ലാം കള്ളവും ആവാം അത് കഴിഞ്ഞു കുറച്ചു കാലം കഴിഞ്ഞു മകന്‍ ഇവിടെ വന്നു സാധനങ്ങള്‍ തിരിച്ചു ചോദിച്ചത്രെ മൂപ്പന്‍ പറഞ്ഞ രഹസ്യ വാക്ക് മകന് പറയാന്‍ കഴിയാത്തതിനാല്‍ ഇവിടെ ഉള്ളവര്‍ ഒന്നും തിരിച്ചു കൊടുത്തില്ല പിന്നീട് മകന്‍ പോകുന്ന വഴി പാമ്പ് കടിച്ചു മരിച്ചു


പിന്നീട് ഇന്ന് വരെ ഈ സാധനങ്ങള്‍ ചോദിച്ചു ആരും വന്നിട്ടില്ല ഇടയ്ക്കു ഒരു തീപിടുത്തം ഉണ്ടായതിനാല്‍ നിന്റെ വല്യച്ഛന്റെ അച്ഛനാണ് ഇതൊക്കെ പെട്ടിയില്‍ ആക്കിയത് അത് കൈമാറി നിന്റെ വല്യച്ഛന്റെ കയ്യില്‍ വന്നു വല്യച്ചന്‍ മരിക്കുന്നതിനു ഒരാഴ്ച മുന്‍പ് ഈ പെട്ടി എന്റെ കയ്യില്‍ തന്നിട്ട് പറഞ്ഞിരുന്നു നമ്മുടെ കുടുംബത്തില്‍ ആരെങ്ങിലും ഈ പെട്ടി തുറക്കാന്‍ താല്പര്യം കാണിക്കും എന്ന് നിന്റെ അച്ഛന്‍ ഒരിക്കല്‍ ഈ പെട്ടി ആക്രി കടക്കാര്‍ക്ക് കൊടുക്കാന്‍ നോക്കിയിരുന്നു അന്ന് ഞാന്‍ സമ്മതിച്ചില്ല എന്തായാലും നിനക്ക് പൂര്‍ണ മനസ്സുന്ടെങ്കില്‍ മാത്രം ഈ പെട്ടി തുറക്കുക അല്ലെങ്ങില്‍ തിരിച്ചവിടെ തന്നെ വച്ചേക്കു വേറെയും കുറെ പഴയ സാധനങ്ങള്‍ ഉണ്ടല്ലോ അവിടെ അതൊക്കെ പോരെ നിനക്ക്

ഇത്രയും കേട്ട എനിക്ക് പെട്ടി തിരിച്ചു വെക്കാന്‍ തോന്നിയാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല ഇത് തുറന്നിട്ട്‌ തന്നെ കാര്യം

അപ്പോഴേക്കും അച്ഛന്‍ വന്നു ഇനി ഒന്നും നടക്കില്ല ഭക്ഷണം കഴിക്കണം കുറച്ചു നേരം പഠിക്കണം കിടക്കണം ക്ലാസ്സില്‍ കുഴപ്പമില്ലാത്ത മാര്‍ക്ക് ഉള്ളത് കൊണ്ട് പഠിക്കാന്‍ അച്ഛന്‍ അത്ര നിര്‍ബന്ധിക്കാറില്ല പക്ഷെ ചിട്ട അത് മൂപ്പര്‍ക്ക് നിര്‍ബന്ധമാണ്‌ പട്ടാളത്തില്‍ നിന്നും പിരിഞ്ഞു വരുമ്പോള്‍ കൂടെ കൊണ്ടുവന്നതാണ് ഒരു ഇരുമ്പിന്റെ പെട്ടിയും ഈ ചിട്ടയും ഇപ്പൊ ഒരു പലചരക്ക് കടയുണ്ട് കവലയില്‍ രാവിലെ കൃത്യം ഏഴു മണിക്ക് ഇറങ്ങും രാത്രി ഒന്‍പതു മണിക്ക് തിരിച്ചു കവല അടുത്തായത് കൊണ്ട് നടന്നാണ് യാത്ര അച്ഛന്‍ എന്നെ പോലെ ഒന്നും അല്ല നല്ല ഉറച്ച ശരീരമാണ് വല്യമ്മ പറയാറുണ്ട് എനിക്ക് കിട്ടിയിരിക്കുന്നത് വല്യച്ഛന്റെ കുടവയര്‍ ആന്നു എന്ന് കുറക്കണം എന്നുണ്ട് പക്ഷെ തിരക്ക് പിടിച്ച ജീവിതത്തില്‍ വ്യായാമത്തിനു എന്ത് സ്ഥാനം ....

തുടരും ...........................